തിരുവനന്തപുരം: മുതിർന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പോങ്ങുംമൂട് ബാബുജി നഗർ രാമവർമ ലെയിൻ സായികൃപയിൽ ടി. മാധവമേനോൻ (96) അന്തരിച്ചു.
1954 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ,
പട്ടിക വർഗന വികസന വകുപ്പ് ഡയറക്ടർ, സെൻട്രൽ പിഡബ്ല്യുഡി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, കാർഷികോത്പാദന കമ്മീഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പീപ്പിൾ ഓഫ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു.
അട്ടപ്പാടി ഹിൽ ഏരിയാസ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഗവേണിംഗ് കൗണ്‍സിൽ അംഗമാണ്. പാലക്കാട് തിരുവില്വാമല തേലക്കാട്ട് കുടുംബാംഗമാണ്. 2022ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ആദ്യത്തെ ’കേരള പ്രഭ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: മണി. മക്കൾ: മായ (പത്രപ്രവർത്തക), മഹേഷ് (ബംഗളൂരു). മരുമക്കൾ: ശ്രീജിത്ത് ശ്രീധരൻ, പരേതയായ ദീപ്തി.